Thursday, April 15, 2010

താഴ് വരയുടെ നൊമ്പരം

കണമലയുടെ നെഞ്ചിലെ മുറിവില്‍ ഇപ്പോഴും ചോര കിനിയുന്നുണ്ട്. ജീവിതയാത്രയുടെ പാതിവഴിയില്‍ ഇവിടെ വച്ചു ജീവന്‍ പൊലിഞ്ഞവര്‍ എത്രയാണ്....

എല്ലാമൊന്നു ശാന്തമായി വരുമ്പോള്‍......

മുറിവൊന്നു വാടിത്തുടങ്ങുമ്പോള്‍ മറെറാന്നുകൂടി....

ഓരോ ദുരന്തങ്ങളും ഒട്ടേറെ ഹൃദയങ്ങളില്‍ മുറിവുകളുണ്ടാക്കുന്നു. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്ക്, നാടിന്, പരിക്കേററവര്‍ക്ക്, ദുരന്തവാര്‍ത്ത കേട്ടറിഞ്ഞവര്‍ക്ക്......അത്രയും തന്നെയോ അതിലേറെയോ ഹൃദയവേദന അനുഭവിക്കുന്ന മറെറാരു കൂട്ടരുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അഥവ പരിസരവാസികള്‍. കൈകാലുകളററ് ചോരയൊലിക്കുന്ന പാതിചത്ത ശരീരങ്ങള്‍ കോരിയെടുത്ത് ആംബുലന്‍സിലേയ്ക്കോടുന്നവര്‍....തലയററ് നിശ്ചേതനമായ ശരീരങ്ങള്‍....ഉററവര്‍ക്ക് എന്തുപററിയെന്നറിയാതെയുളള നിസ്സഹായനിലവിളികള്‍...ചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധം...

പിന്നെ എത്ര നാളേയ്ക്കെന്നറിയാതെ ഈ ഭീകരചിത്രങ്ങള്‍ കണമലയെ, വിശാലമായി പറഞ്ഞാല്‍ പമ്പാവാലി എന്ന ഗ്രാമത്തെ പിന്തുടരുകയാണ്....

ഈ ഗ്രാമഹൃദയം വളരെ ലോലമായ ഒന്നാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് മുറിവേല്‍ക്കും. അല്ലെങ്കില്‍ പിന്നെന്തിനാണ് അതിരാവിലെ റബ്ബറുവെട്ടാന്‍ കത്തി തേച്ചുകൊണ്ടിരുന്ന ഒരു സാധാരണകര്‍ഷകന്‍ വെട്ടുപേക്ഷിച്ച് മൂന്നു കിലോമീറററിലധികം ഓടിയും നടന്നുമൊക്കെയായി കിതച്ചുകൊണ്ട് കണമല അട്ടിവളവിലെത്തിയത്? ഒരു ശബരിമലതീര്‍ത്ഥാടകവാഹനം അപകടത്തില്‍പെട്ടെന്ന് കണമലയില്‍നിന്നും തുടങ്ങുന്ന ആദ്യബസിന്റെ ഡ്രൈവര്‍ കൊടുത്ത വിവരമറിഞ്ഞാണ് അയാള്‍ ഇത്രയും ദൂരം താണ്ടിയെത്തിയത്.

അയാള്‍ ഒരു പ്രതീകമാണ്.

പമ്പാവാലിയുടെ മനസ്സാക്ഷിയുടെ പ്രതീകം.

അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഒരു ഗ്രാമമാകെ സഹായഹസ്തവുമായി ഓടിയെത്തുകയായിരുന്നു.

അന്നു മരിച്ചവര്‍ 16 പേര്‍. എല്ലാവരും ആന്ധ്രാസ്വദേശികള്‍. പമ്പാവാലിക്കേററ ആദ്യ ആഘാതം.

പിന്നീട് ഓരോ അപകടവാര്‍ത്തകളും ഗ്രാമം ഞെട്ടലോടെയാണ് കേട്ടത്. അങ്ങനെയൊന്ന് ആവര്‍ത്തിക്കരുതേയെന്ന ഗ്രാമത്തിന്റെ പ്രാര്‍ത്ഥന പക്ഷേ ഫലിച്ചില്ല, നിത്യനിരാമയന്റെ തീരുമാനം മറെറാന്നായിരുന്നു.

വീണ്ടുമൊരു ദുരന്തം.

ഇത്തവണ പക്ഷേ ചോരയൊഴുകിയില്ല. മരണത്തിന് കീഴടങ്ങിയവര്‍ 11 പേര്‍. എല്ലാവരും ആന്ധ്രാസ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍. സാധാരണക്കാരായ, കുടുംബഭാരം തലയിലേററുന്ന തൊഴിലാളികള്‍.

യാത്രക്കൂലിയില്‍ അല്പം ഇളവുകിട്ടുന്നത് വലിയ കാര്യമായി കരുതി ഒരു വലിയ ലോറിയിലാണ് അവര്‍ വന്നത്. യാത്ര സുഗമമാക്കുന്നതിനായി ലോറിയുടെ പ്ളാററ് ഫോമില്‍ അടുക്കിയിരുന്ന മണല്‍ച്ചാക്കിനും മേല്‍ക്കൂരയായി വലിച്ചുകെട്ടിയിരുന്ന ടാര്‍പോളിനുമിടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് 11 പേരും മരിച്ചത്.

ഒരു ഗ്രാമം മുഴുവന്‍ അസ്വസ്ഥതയോടെ മന്ത്രിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ?

റോഡിന്റെ നിര്‍മ്മാണത്തിലെ സാങ്കേതികപ്പിഴവുകളാകാം... ഡ്രൈവറുടെ അമിതജോലിഭാരമോ ഒരു നിമിഷാര്‍ദ്ധത്തെ അശ്രദ്ധയോ വാഹനത്തകരാറോ ആകാം കാരണം. അതുമല്ലെങ്കില്‍ വെറുമൊരു യാദൃച്ഛികതയാവാം. കാരണം 2009ലെ ദുരന്തസ്ഥലത്തുനിന്നും മാറി താരതമ്യേന അപകടസാധ്യത കുറഞ്ഞയിടത്താണ് ഏററവും അവസാനത്തെ അപകടം...

ഈ ഗ്രാമം ഇന്ത്യയുടെ അപകടഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നതിന്റെ നിരാശയല്ല.

സ്വച്ഛസുന്ദരവും പ്രകൃതിമോഹനവുമായ ഈ താഴ് വര അനേകരുടെ സങ്കടഭൂമിയായി മാറുന്നതിന്റെ നീററലാണുളളില്‍...

അവര്‍ ഞങ്ങളുടെ കൂടപ്പിറപ്പുകളായിരുന്നു...

പല ഭാഷ സംസാരിക്കുന്നവരാണ്....

പക്ഷേ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും ഞങ്ങളുടെയും ഹൃദയത്തിന്റെ ഭാഷ ഒന്നായിരുന്നു....തണുക്കുന്നില്ലിനിയും കരള്‍

കുളിരുമായെത്തുന്ന

കാററും നിലച്ചല്ലോ

മാപ്പെന്‍ സഹജരേ

മാപ്പെന്നയല്‍നാടേ

മറെറാന്നിനുമാവതില്ലിത്തിരി

സ്നേഹമെഴും ചെറുവാക്കുകളല്ലാതെ

ഗ്രാമവീഥിയില്‍ പൊലിഞ്ഞയാത്മാക്കള്‍ക്ക്

പ്രാര്‍ത്ഥനാസ്വരമന്ത്രധാരകളല്ലാതെ...

ജോഷി എം. തോമസ്

(പൂര്‍വവിദ്യാര്‍ത്ഥി)

Friday, April 9, 2010

സ്വാഗതം

 














സാന്‍തോം...
ശക്തിയില്‍ കുതിരയെപ്പോലെ
തലയെടുപ്പില്‍ ആനയെപ്പോലെ
ലക്ഷ്യബോധത്തില്‍ കഴുകനെപ്പോലെ
പരിശ്രമത്തില്‍ ചിലന്തിയെപ്പോലെ
ക്ഷമയില്‍ ഋഷിയെപ്പോലെ
ഉറപ്പില്‍ പാറപോലെ
മനഃശുദ്ധിയില്‍ ശിശുവിനെപ്പോലെ
സ്നേഹത്തില്‍ അമ്മയെപ്പോലെ
മനസ്സ് ആകാശം പോലെ
വിജയത്തില്‍ നക്ഷത്രങ്ങളെപ്പോലെ...

നിങ്ങളുടെ ലക്ഷ്യത്തെ
സാന്‍തോമിന്റെ അഗ്നിയില്‍ സ്ഫുടം ചെയ്ത്
പരിശ്രമത്തിന്റെയും ക്ഷമയുടെയും മൂശയില്‍ മെനഞ്ഞെടുക്കുക
അപ്പോള്‍ നിങ്ങള്‍ എത്തുന്നത്
വിജയത്തിന്റെ തുരുത്തിലായിരിക്കും

വരുവിന്‍...
ഈ കലാലയത്തിന്റെ ഭാഗമാകുവിന്‍
നാളത്തെ അനുഗ്രഹത്തിന്റെ സ്രോതസ്സാകുവിന്‍

ഫാ.സെബാസ്ററ്യന്‍ പെരുനിലം
സ്കൂള്‍ മാനേജര്‍

ജ്യോതിശാസ്ത്രവര്‍ഷം


അന്താരാഷ്ട്രജ്യോതിശാസ്ത്രവര്‍ഷം- സ്കൂള്‍തല ഉദ്ഘാടനം- പത്തനംതിട്ട എം.പി.ശ്രീ.ആന്റോ ആന്റണി നിര്‍വഹിക്കുന്നു

Thursday, April 8, 2010

കഥകളി ശില്പശാല

കഥകളിശില്‍പശാലയില്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി പൂതനാമോക്ഷം അവതരിപ്പിക്കുന്നു

Monday, April 5, 2010

സമ്പൂര്‍ണകായികക്ഷമതാ പദ്ധതി

TPFP സമ്പൂര്‍ണകായികക്ഷമതാ പദ്ധതിയില്‍ കാഞ്ഞിരപ്പളളി സബ് ജില്ലയിലെ ഏക A grade നേടിയ മാസ്ററര്‍ ശരത്ചന്ദ്രന്‍ അവാര്‍ഡ് ഏററുവാങ്ങുന്നു.

റോഡ് സുരക്ഷാപദ്ധതി


വഴിക്കണ്ണ് റോഡ് സുരക്ഷാപദ്ധതിയില്‍ മണിമല സി.ഐ. ശ്രീ.ററി.എ.ആന്റണി ക്ളാസ്സെടുക്കുന്നു.

കഥകളി ശില്പശാല

കഥകളിശില്‍പശാലയില്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി പൂതനാമോക്ഷം അവതരിപ്പിക്കുന്നു

    ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

    പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു